ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; തിരഞ്ഞ് എത്തിയ സുഹൃത്ത് കണ്ടത് ചിതറിത്തെറിച്ച മൃതദേഹം

ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുഹൃത്ത് ദയാറാമിനെ അന്വേഷിച്ചെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 68കാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ദയാറാം ബറോഡ് എന്നായാളാണ് മരിച്ചത്. മൊബൈല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ തലയും നെഞ്ചും ചിതറിത്തെറിച്ചതായും പൊലീസ് പറഞ്ഞു. 

ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുഹൃത്ത് ദയാറാമിനെ അന്വേഷിച്ചെത്തിയത്. ദിനേശ്  ചാവ്ദ എന്ന സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഫോണ്‍ കട്ടാവുകയായിരുന്നു.  തുടര്‍ന്ന് സുഹൃത്ത് തിരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശരീരം ചിതറി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ചാര്‍ജര്‍  സ്വിച്ച് ബോര്‍ഡുമായി ബന്ധിപ്പിച്ചിരുന്നു. അത് കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com