പൊരിവെയിലത്ത് നടന്നത് 7കിലോമീറ്റര്‍; 21കാരിയായ ഗര്‍ഭിണി സൂര്യാഘാതമേറ്റ് മരിച്ചു

ചുട്ടുപൊള്ളുന്ന വെയിലില്‍ വീട്ടില്‍ നിന്ന് മൂന്നരക്കിലോമീറ്റര്‍ ദുരം നടന്നശേഷം ഒരു ഓട്ടോയിലാണ് യുവതി തവയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് നടന്ന 21കാരിയായ ഗര്‍ഭിണി സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഹരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ആദിവാസി യുവതിയാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ചുട്ടുപൊള്ളുന്ന വെയിലില്‍ വീട്ടില്‍ നിന്ന് മൂന്നരക്കിലോമീറ്റര്‍ ദുരം നടന്നശേഷം ഒരു ഓട്ടോയിലാണ് യുവതി തവയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയത്. ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ചികിത്സ നല്‍കിയ ശേഷം ആശുപത്രി അധികൃതര്‍ വിട്ടയക്കുകയും ചെയ്തു. പിന്നീട് യുവതി മൂന്നരക്കിലോമീറ്റര്‍ നടന്നാണ് തിരികെ വീട്ടിലെത്തിയത്.

വൈകീട്ടോടെ യുവതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന ധുണ്ടല്‍വാഡി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും വിദ്ഗ്ധ ചികിത്സയ്ക്കായി സബ്ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ യുവതിയുടെ ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ദുന്ദല്‍വാഡിയിലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലന്‍സില്‍ വച്ച് യുവതി മരിച്ചു. കിലോമീറ്ററുകള്‍ നടന്നതും സൂര്യാഘാതമേറ്റതുമാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com