ലിച്ചി പഴം പറിക്കാന്‍ മരത്തില്‍ കയറി, 12കാരനെ അടിച്ചുകൊന്നു; കുളത്തില്‍ വലിച്ചെറിഞ്ഞു, വീട്ടുടമസ്ഥന്‍ ഒളിവില്‍ 

ബിഹാറില്‍ ലിച്ചി പഴം പറിച്ചതിന് 12കാരനെ അടിച്ചുകൊന്നു
ലിച്ചി പഴം, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്
ലിച്ചി പഴം, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്

പട്‌ന: ബിഹാറില്‍ ലിച്ചി പഴം പറിച്ചതിന് 12കാരനെ അടിച്ചുകൊന്നു. കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കേ, തൊട്ടടുത്തുള്ള വീട്ടിലെ ലിച്ചി പഴം പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമസ്ഥന്‍ ആണ് ദീപക് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന്  കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറയുന്നു. ദീപക് കുമാറിന് പുറമേ വീട്ടുടമസ്ഥന്റെ മര്‍ദ്ദനമേറ്റ കൂട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ വീട്ടുടമസ്ഥനെതിരെ കേസെടുത്തതായും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സീതാമാര്‍ഹിയിലെ ദിഹി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ദീപക് കുമാര്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള വീട്ടിലെ ലിച്ചി പഴം പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുടമസ്ഥനെ കണ്ട് മറ്റു കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ദീപക്കിനെയും കൂട്ടുകാരനെയും വീട്ടുടമസ്ഥന്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ് അവശരായ ഇരുവരെയും കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദീപക് തത്ക്ഷണം മരിച്ചു. സമാനമായ നിലയില്‍ പരിക്കേറ്റ ദീപക്കിന്റെ കൂട്ടുകാരന്റെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com