ഡോക്ടര്‍ ഇല്ല, കമ്പൗണ്ടര്‍ അമിത ഡോസ് കുത്തിവെച്ചു; പിഞ്ചുകുഞ്ഞ് മരിച്ചു, ആശുപത്രി അടച്ചുപൂട്ടി 

ഉത്തര്‍പ്രദേശില്‍ ഡോക്ടറുടെ അഭാവത്തില്‍ കമ്പൗണ്ടര്‍ ചികിത്സിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടറുടെ അഭാവത്തില്‍ കമ്പൗണ്ടര്‍ ചികിത്സിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. സ്വകാര്യ നഴ്‌സിങ് ഹോമില്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുട്ടികളെ ചികിത്സിക്കുന്ന പീഡിയാട്രിക് ഡോക്ടറുടെ അഭാവത്തില്‍ കമ്പൗണ്ടര്‍ അമിത ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്.

അലിഗഢിലാണ് സംഭവം. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അച്ഛന്‍ ലോകേഷ് രജ്പുത്ത് പറയുന്നു. നവംബര്‍ മൂന്നിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി സുഖംപ്രാപിച്ച് വരുന്നതിനിടെയാണ് കമ്പൗണ്ടര്‍ കുട്ടിക്ക് അമിത ഡോസ് മരുന്ന് കുത്തിവെച്ചത്. ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നും ലോകേഷ് രജ്പുത്ത് ആരോപിച്ചു.

സംഭവത്തിന് പിന്നാലെ നഴ്‌സിങ് ഹോം അടച്ചുപൂട്ടിയതായി സിഎംഒ നീരാജ് ത്യാഗി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ വിജയ് കുമാര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com