കൃഷ്ണ ഗോദാവരി തടത്തില്‍ എണ്ണ ഉത്പാദനം അടുത്തയാഴ്ച തുടങ്ങും; പ്രതിവര്‍ഷം 11,000 കോടി ലാഭം

പുതിയ നീക്കം രാജ്യത്തിന് പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുന്നതാണ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) കൃഷ്ണ ഗോദാവരി നദിപ്രദേശത്ത് ക്രൂഡ് ഓയില്‍ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. ആഴക്കടല്‍ പദ്ധതിയുടെ ഭാഗമായാണ്
നീക്കം. പുതിയ നീക്കം രാജ്യത്തിന് പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുന്നതാണ്. 

ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും പ്രകൃതി വാതകത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്നു. 2028-2030 ഓടെ പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവും ഒഎന്‍ജിസി പദ്ധതിയിടുന്നു. നിക്ഷേപം രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്കായി ഉപയോഗിക്കും. കൃഷ്ണ ഗോദാവരി നദിപ്രദേശത്തെ ക്രൂഡ് ഓയില്‍ ഉത്പാദനത്തിന് പ്രധാന പരിഗണന നല്‍കുന്നതായി  പെട്രോളിയം  പ്രകൃതി വാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആഭ്യന്തര ഉല്‍പ്പാദനത്തിലെ വര്‍ധന ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വിദേശനാണ്യത്തിന്റെ ഒഴുക്ക് ലാഭിക്കാന്‍ സഹായിക്കും. നിലവിലെ ബ്രെന്റ് ക്രൂഡ് വില 77.4 ഡോളറാണ്. ഈ ഉല്‍പ്പാദനം മാത്രം പ്രതിദിനം 29 കോടി ലാഭിക്കും ( 83.29 രൂപ മുതല്‍ 1 ഡോളര്‍ വരെ) വാര്‍ഷിക കണക്കെടുത്താല്‍ ഇത് 10,600 കോടി രൂപയാണ്. നദീതടത്തില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം 2021 നവംബര്‍ മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പലതവണ ഇത് വൈകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com