'ആറ് മാസത്തിന് ശേഷം വീണ്ടും വരും'; അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി, സ്കൂൾ വിദ്യാർഥികൾ പിടിയിൽ

ആറ് മാസം കഴിഞ്ഞ് വീണ്ടും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യൽമീഡിയയിലൂടെ കൊലവിളിയുമായി വിദ്യാർഥികൾ. യുപിയിലെ ആ​ഗ്രയാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുമിത് എന്ന അധ്യാപകനാണ് കാലിൽ വെടിയേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌തു. വിഡിയോ വലിയ തോതിൽ വൈറലായി.  'ആറ് മാസത്തിന് ശേഷം തിരിച്ചു വരും, 40 തവണയാണ് എനിക്ക് അയാളെ വെടിവെക്കേണ്ടത്. 39 എണ്ണം ഇനി ബാക്കിയാണ്'- എന്നാണ് വിദ്യാര്‍ഥികള്‍ വിഡിയോയില്‍ ഭീഷണി മുഴക്കുന്നത്. മാധ്യമ പ്രവർത്തകരടക്കം നിരവധി പ്രമുഖർ വിദ്യാർഥികളുടെ കൊലവിളി വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

'ഗുണ്ടാ സംഘങ്ങളെയും കുറ്റവാളികളെയും മഹത്വവല്‍ക്കരിക്കുന്ന ബോളിവുഡ് സിനിമകൾക്ക് നന്ദി' എന്ന കുറിപ്പോടെയാണ് മാധ്യമ പ്രവർത്തകയായ സ്വാതി ​ഗൊയാൽ ശർമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭയാനകമായ സംഭവം എന്നാണ് ഇതിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com