'ധിക്കാരപരമായ നാര്‍സിസ്റ്റിക് പ്രദര്‍ശനം ഉടന്‍ നീക്കണം': വിശ്വഭാരതി ശിലാഫലകം മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് മമത 

ഫലകത്തില്‍ നൊബേല്‍ സമ്മാന ജേതാവു കൂടിയായ ടാഗോറിന്റെ പേരില്ലെന്നും മമത പറഞ്ഞു. 
വിശ്വഭാരതി ശിലാഫലകം/ ഫോട്ടോ: എക്‌സ്
വിശ്വഭാരതി ശിലാഫലകം/ ഫോട്ടോ: എക്‌സ്

കൊല്‍ക്കത്ത: യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ലാത്തതിനാല്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫലകത്തില്‍ നൊബേല്‍ സമ്മാന ജേതാവു കൂടിയായ ടാഗോറിന്റെ പേരില്ലെന്നും മമത പറഞ്ഞു. 

ഇത് ടാഗോറിനെ അപമാനിക്കുകയും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി കൊളോണിയല്‍ വിരുദ്ധ പൈതൃകം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നു. ധിക്കാരപരമായ നാര്‍സിസ്റ്റിക് പ്രദര്‍ശനം നടത്തിയത് ഉടനടി നീക്കം ചെയ്യണമെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫലകത്തില്‍ ടാഗോറിന്റെ പേര് ഒഴിവാക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ശക്തമായത്. തുടര്‍ന്ന് സംഭവം വലിയ രാഷ്ട്രീയ പ്രശ്‌നമാകുമെന്ന് ബംഗാള്‍ ഗവര്‍ണറും പ്രതികരിച്ചിരുന്നു.  സര്‍വകലാശാല റെക്ടര്‍ കൂടിയായ സിവി ആനന്ദ ബോസ് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം വിഷയത്തില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ഫലകങ്ങള്‍ ശരിയാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com