പട്രോളിങ്ങിനിടെ ഏറ്റുമുട്ടൽ; വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു

ആക്രമണത്തിനിടെ വേട്ടക്കാരനെ വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ വെടു വെച്ചു കൊന്നു
ഈശ്വരൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ഈശ്വരൻ/ ടെലിവിഷൻ സ്ക്രീൻഷോട്ട്

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രയോടെയാണ് സംഭവം. കേരളത്തിന്റെ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വന മേഖലയാണിത്. കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഈശ്വരൻ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയം രക്ഷയ്‌ക്കാണ് വെടിയുതിർത്തതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു.

​ഈശ്വരന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കമ്പത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com