പട്‌ന: വധുവിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പകുതിക്ക് വെച്ച് പിന്മാറി വരൻ. ബിഹാറിലെ സരണിലാണ് സംഭവം. വരൻ ഛാപ്ര സ്വദേശിയായ രാജേഷ് കുമാർ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ പന്തലിലെത്തി. റിങ്കു കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതാണ്. എന്നാൽ തന്റെ പ്രണയിനി പുതുളിന്റെ സഹോദരിയാണ് റിങ്കു എന്ന വിവരം പിന്നീടാണ് വരൻ അറിയുന്നത്.
വിവാഹ പന്തലിലെത്തി ചടങ്ങുകൾ ആരംഭിച്ച ശേഷം രാജേഷിന് പുതുളിന്റെ ഫോൺ കോൾ വന്നു. ഈ വിവാഹം നടന്നാൽ താൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്ന് പുതുൾ ഭീഷണി മുഴക്കിയതോടെ രാജേഷ് വിവാഹം പകുതിക്ക് വെച്ച് നിർത്തി. ബന്ധുക്കളോട് കാര്യം പറഞ്ഞു.
രാജേഷും പുതുളും വളരെ മുൻപ് തന്നെ പ്രണയത്തിലായിരുന്നു. പുതുളിനെയാണ് താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് രാജേഷ് അറിയിച്ചു. കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞെങ്കിലും ഇരുവീട്ടുകാരും തന്നിൽ അടിപിടിയായി. കല്യാണ വീട് സംഘർഷ വേദി ആയതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി രാജേഷിന്റെയും പുതുളിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ