ഹോട്ടലില്‍ മുറിയെടുത്ത യുവാവിന് മര്‍ദനം, നഗ്നയായ സ്ത്രീക്കൊപ്പം ഫോട്ടോ എടുത്തു; പണത്തിനായി ഭീഷണി

പഹാര്‍ഗഞ്ച് എന്ന ഹോട്ടിലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം.
നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്.
നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്.പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വിവസ്ത്രയായ സ്ത്രീക്കൊപ്പം ചിത്രം എടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം. ദീപിക നാരായണന്‍ ഭരദ്വാജ് എന്ന പെണ്‍കുട്ടിയാണ് തന്റെ സുഹൃത്തിനുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

റൂമില്‍ സൂക്ഷിച്ചിരുന്ന ലഗേജ് എടുത്ത് പുറത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് യുവാവ്. ലഗേജ് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് റൂമെടുത്തത്.

ഗുണ്ടകള്‍ക്കൊപ്പം ഒരാള്‍ പൊലീസ് യൂണിഫോം ധരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ യഥാര്‍ഥ പൊലീസ് ആണോ എന്ന് വ്യക്തമായിട്ടില്ല. നഗ്നയായ പെണ്‍കുട്ടിക്കൊപ്പം നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ പുറത്ത് വിടാതിരിക്കണമെങ്കില്‍ 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ക്കൊപ്പം പൊലീസ് ഉണ്ടെന്ന് വിചാരിച്ച് ചോദിച്ച പണം നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു യുവാവ്.

നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്.
'സ്വന്തം സ്വത്ത് മക്കള്‍ക്ക് നല്‍കാനാവില്ല'; പിത്രോദയുടെ വാക്കുകള്‍ ആയുധമാക്കി ബിജെപി

എന്നാല്‍ സുഹൃത്തായ പെണ്‍കുട്ടി ദീപിക നാരായണ്‍ ഡല്‍ഹി പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. സംഭവത്തില്‍ നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ചയാണ് യുവതി കുറിപ്പ് എക്‌സില്‍ ഷെയര്‍ ചെയ്തത്. 1.4 മില്യണിന് മുകളിലാണ് പോസ്റ്റിന്റെ വ്യൂസ്. റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഹോട്ടലാണെന്നതാണ് പലരും ഈ ഹോട്ടല്‍ തെരഞ്ഞെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com