വീട്ടില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചു, പുറത്തേക്കു വലിച്ചിഴച്ചു; ദാരുണാന്ത്യം

കുഞ്ഞിനെ തറയില്‍ കിടത്തി അമ്മ കുറച്ചപ്പുറത്ത് ജോലിക്കു പോയതായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: വീടിന്റെ ഉള്ളില്‍ കിടത്തിയിരിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. മധ്യപ്രദേശിലെ അയോധ്യാ നഗറില്‍ ഏഴു മാസം പ്രായമുള്ള കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം.

കുഞ്ഞിനെ തറയില്‍ കിടത്തി അമ്മ കുറച്ചപ്പുറത്ത് ജോലിക്കു പോയതായിരുന്നു. ഈ സമയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കയറുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ വലിച്ചിഴച്ച് പുറത്തെത്തിച്ച നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. കൈകാലുകള്‍ കടിച്ചു പറിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 

കുഞ്ഞിന്റെ മൃതദേഹം വീട്ടുകാര്‍ അന്നു തന്നെ സംസ്‌കരിച്ചു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണത്തിനെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com