ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം, സമയപരിധി ഇല്ല; സൂമിനെ നേരിടാന്‍ ഫെയ്‌സ്ബുക്കിന്റെ 'മെസഞ്ചര്‍ റൂം'

 വീഡിയോ കോളിങ് ആപ്പായ സൂം സുരക്ഷിതമല്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് അവസരമാക്കാന്‍ ഒരുങ്ങി പ്രമുഖ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക്
ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം, സമയപരിധി ഇല്ല; സൂമിനെ നേരിടാന്‍ ഫെയ്‌സ്ബുക്കിന്റെ 'മെസഞ്ചര്‍ റൂം'

ന്യൂയോര്‍ക്ക്:  വീഡിയോ കോളിങ് ആപ്പായ സൂം സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് അവസരമാക്കാന്‍ ഒരുങ്ങി പ്രമുഖ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക്. നിലവില്‍ ഒരേ സമയം 100 പേരെ വരെ പങ്കെടുപ്പിച്ച് വീഡിയോ കോള്‍ ചെയ്യാം എന്നതാണ് സൂമിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് സൂം ആപ്പാണ്. ഇതിന് കിടപിടിക്കാന്‍ മെസഞ്ചര്‍ റൂം ഒരുക്കിയാണ് ഫെയ്‌സ്ബുക്കിന്റെ കടന്നുവരവ്.

യാതൊരു സമയപരിധിയും ഇല്ലാതെ 50 പേരെ ഒരേ സമയം വീഡോയോ കോള്‍ ചെയ്യാനുളള ഫീച്ചറാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലോ, ഫെയ്‌സ്ബുക്കിലോ വീഡിയോ കോളിന് സൗകര്യം ഏര്‍പ്പെടുത്തി മുന്നോട്ടുപോകാനുളള സംവിധാനമാണ് സജ്ജീകരിച്ചത്. ഗ്രൂപ്പ് വീഡിയോ കോളിന് തുടക്കമിടുന്ന ആള്‍ക്ക് ഏതൊരു ആളെയും ക്ഷണിക്കാം. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത ആളെ പോലും വീഡിയോ കോളിന് ക്ഷണിക്കാമെന്നതാണ് പ്രത്യേകത.

മെസഞ്ചര്‍ റൂമില്‍ ഉപയോക്താവിന് ന്യൂസ് ഫീഡുകളില്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. മറ്റു പേജുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യുന്നതിനും തടസ്സമില്ല. ഒരാളെ ആഡ് ചെയ്യുന്നതിന് ഒപ്പം ഒരാളെ പുറത്താക്കാനും ഇതില്‍ സൗകര്യമുണ്ട്. റൂം ലോക്ക് ചെയ്തു വെയ്ക്കാനുളള സംവിധാനമാണ് മറ്റൊന്ന്.

മൊബൈല്‍ ഫോണില്‍ നിന്നോ ഡെസ്‌ക് ടോപ്പില്‍ നിന്നോ മെസഞ്ചര്‍ റൂമില്‍ പങ്കെടുത്ത് പരസ്പരം സംസാരിക്കാം. ഇതിനായി പുതുതായി ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിലവിലെ മെസഞ്ചര്‍ ആപ്പില്‍ നിന്ന് കൊണ്ടുതന്നെ പ്രവര്‍ത്തിക്കാം. ഓഗ്‌മെന്റഡ് റിയാല്‍റ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിഷ്വല്‍ എഫക്ട്‌സ് കൊണ്ടുവരാം. 360 ഡിഗ്രി വരെ തിരിയാവുന്ന ത്രിമാന ചിത്രങ്ങള്‍ക്കുളള സാധ്യതയും ഇതിലുണ്ട്. പ്രത്യേകതരം അന്തരീക്ഷം സൃഷ്ടിക്കുന്ന മൂഡ് ലൈറ്റിങ് സാങ്കേതികവിദ്യയാണ് മറ്റൊന്ന്. അമേരിക്കയില്‍ ഈ ആഴ്ച മുതല്‍ ഇത് ഉപയോഗിക്കാം. മറ്റു രാജ്യങ്ങളില്‍ ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com