കൊപ്ര കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ചു

കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്.നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതലായി പ്രയോജനം ചെയ്യുക. സര്‍ക്കാര്‍ നിരക്ക് ഉയര്‍ത്തുന്നതോടെ, വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന കേരള ബജറ്റില്‍ നാളികേരളത്തിന്റെ സംഭരണ വില ഉയര്‍ത്തിയിരുന്നു. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയായാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com