ഒരു ഡോളറിന്‌ 101 റൂബിള്‍, കൂപ്പുകുത്തി കറന്‍സി; പലിശനിരക്ക് കുത്തനെ ഉയര്‍ത്തി റഷ്യ 

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റഷ്യയിലെ കേന്ദ്രബാങ്ക് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി
റഷ്യന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം, ചിത്രം/ എപി
റഷ്യന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം, ചിത്രം/ എപി

മോസ്‌കോ:  യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റഷ്യയിലെ കേന്ദ്രബാങ്ക് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി. 3.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും റൂബിളിനെ ശക്തിപ്പെടുത്തുന്നതിനുമാണ് പലിശ നിരക്ക് ഉയര്‍ത്തിയത് എന്നാണ് കേന്ദ്രബാങ്കിന്റെ വിശദീകരണം.നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ അടിസ്ഥാന പലിശനിരക്ക് 12 ശതമാനമായാണ് ഉയര്‍ന്നത്. 

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റൂബിളിന്റെ മൂല്യം താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. ഒരു ഡോളര്‍ വാങ്ങാന്‍ 101 റൂബിള്‍ നല്‍കണമെന്ന തരത്തിലേക്കാണ് റഷ്യന്‍ കറന്‍സിയുടെ മൂല്യം താഴ്ന്നത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ റൂബിളിന്റെ മൂല്യത്തില്‍ ഏകദേശം നാലില്‍ മൂന്നിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. റഷ്യ സൈനിക ചെലവ് വര്‍ധിപ്പിച്ചതും ഊര്‍ജ്ജ കയറ്റുമതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവുമാണ് റൂബിളിന്റെ മൂല്യം താഴാന്‍ പ്രധാന കാരണം.

ഉല്‍പ്പാദനത്തേക്കാള്‍ ആവശ്യകത ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. പണപ്പെരുപ്പനിരക്കിന് പുറമേ, ഇറക്കുമതിയുടെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് റൂബിളിന്റെ മൂല്യത്തെ ബാധിച്ചതും പലിശനിരക്ക് ഉയര്‍ത്താന്‍ മറ്റൊരു കാരണമാണെന്നും കേന്ദ്രബാങ്ക് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com