നിപയുടെ പ്രധാന വാഹകർ ആണെന്ന് കണ്ടെത്തിയതോടെ മലയാളികളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് വവ്വാലുകൾ. പക്ഷികളുടെ കൂട്ടത്തിൽ കൂട്ടാൻ കഴിയാത്ത ചിറകുകളുള്ള ഈ ജീവിയെ ചുറ്റിപ്പറ്റി നിരവധി മിത്തുകൾ നമ്മൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. സിനിമയിലും കഥകളിലും ചാത്തനെയും പ്രേതത്തെയും ഉപമിക്കാൻ വവ്വാലുകളെയാണ് എഴുത്തുകാരും സംവിധായകരും ഉപയോഗിക്കുക.
1,240 വ്യത്യസ്ത ഇനം വവ്വാലുകളെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയുമാണ് പ്രധാനം. മധ്യ-ദക്ഷിണ അമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വവ്വാലുകളുടെ മൂന്ന് ഇനങ്ങൾ മനുഷ്യരുടെയടക്കം ജീവികളുടെ രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ പല വവ്വാൽ സ്പീഷീസുകളും ഉൾപ്പെടുന്നു.
എന്തൊക്കെയാണ് വവ്വാൽ മിത്തുകൾ എന്ന് നോക്കാം
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ