രക്തം ഊറ്റിക്കുടിക്കും, ഭയചകിതരാക്കും!, വവ്വാൽ മിത്തുകൾ 

ചാത്തനെയും പ്രേതത്തെയും ഉപമിപ്പിക്കാൻ പോലും വവ്വാലുകളെയാണ് ഉപയോ​ഗിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നിപയുടെ പ്രധാന വാഹകർ ആണെന്ന് കണ്ടെത്തിയതോടെ മലയാളികളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് വവ്വാലുകൾ. പക്ഷികളുടെ കൂട്ടത്തിൽ കൂട്ടാൻ കഴിയാത്ത ചിറകുകളുള്ള ഈ ജീവിയെ ചുറ്റിപ്പറ്റി നിരവധി മിത്തുകൾ നമ്മൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. സിനിമയിലും കഥകളിലും ചാത്തനെയും പ്രേതത്തെയും ഉപമിക്കാൻ വവ്വാലുകളെയാണ് എഴുത്തുകാരും സംവിധായകരും ഉപയോ​ഗിക്കുക.

1,240 വ്യത്യസ്ത ഇനം വവ്വാലുകളെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയുമാണ് പ്രധാനം. മധ്യ-ദക്ഷിണ അമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വവ്വാലുകളുടെ മൂന്ന് ഇനങ്ങൾ മനുഷ്യരുടെയടക്കം ജീവികളുടെ രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ പല വവ്വാൽ സ്പീഷീസുകളും ഉൾപ്പെടുന്നു.

എന്തൊക്കെയാണ് വവ്വാൽ മിത്തുകൾ എന്ന് നോക്കാം

  • കണ്ണുകാണാത്ത ജീവിയെന്നാണ് വവ്വാലുകളെ കുറിച്ച് പറയപ്പെടുന്നത്. എന്നാൽ ഇത് ഒരു അബദ്ധ ധാരണയാണ്. ഇരുട്ടിലും കണ്ണുകാണാവുന്ന ജീവിയാണ് വവ്വാലുകൾ. 
  • രക്തരക്ഷസ് എന്നും വവ്വാലുകളെ പറയാറുണ്ട്. ഏതാണ് 1,240 ഓളം വവ്വാൽ ഇനങ്ങളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മധ്യ-ദക്ഷിണ അമേരിക്കയിൽ കാണാപ്പെടുന്ന മൂന്ന് ഇനങ്ങൾ മറ്റു ജീവികളുടെ രക്തം ഊറ്റിക്കുടിക്കും. വവ്വാലുകൾ പൊതുവെ പഴങ്ങളും പ്രാണികളെയുമാണ് ഭക്ഷണമാക്കുന്നത്. 
  • രാത്രികാലങ്ങളിൽ തലയ്‌ക്ക്‌ മുകളിലൂടെ പറന്നുവന്ന് പേടിപ്പിക്കുമെന്നും പറയാറുണ്ട്. മനുഷ്യശരീരത്തിൽ നിന്നും പുറപ്പെടുന്ന ചൂടും കാർബൺഡൈഓക്‌സൈഡും പ്രാണികളെ ആകർഷിപ്പിക്കുന്നതാണ്. ഇവയെ ലക്ഷ്യം വെച്ചാണ് വവ്വാലുകൾ വരുന്നത്. 
  • വൈറസ് പോലുള്ള പല രോ​ഗങ്ങളുടെയും വാഹകരാണ് ഇവയെന്നും പറയപ്പെടുന്നു. എന്നാൽ പരീക്ഷണത്തിൽ 0.5 ശതമാനം വവ്വാലുകൾ മാത്രമാണ് ഇത്തരം രോ​ഗങ്ങളുടെ വാഹകർ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ്‌ വവ്വാലുകൾ. മനുഷ്യരുടെ കൈ വിരലുകളുടെ അസ്ഥികൾക്ക് സമാനമാണ് വവ്വാലുകളുടെ ചിറകുകളിലെ അസ്ഥികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com