ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് യുഎസ് വിസ നിഷേധിക്കപ്പെട്ടതായും ബിസിസിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിസ അനുവദിക്കപ്പെട്ടതായും റിപ്പോർട്ടുകൾ. താരത്തിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധമുള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബിസിസിഐ ഇടപെടല്‍.
ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി, ഷമിയുടെ ലോകകപ്പ് പങ്കാളിത്തവും കേസിന്റെ വിശദ വിവരങ്ങളും ഉള്‍പ്പെടുത്തി യുഎസ് എംബസിക്ക് കത്തയച്ചു. ഇതേത്തുടര്‍ന്ന് താരത്തിന് വിസ അനുവദിച്ചു കിട്ടുകയായിരുന്നു. അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചത്. ഷമി ആദ്യം നല്‍കിയ അപേക്ഷ യു.എസ് എംബസി തള്ളുകയായിരുന്നു. താരത്തിന്റെ പൊലീസ് വെരിഫിക്കേഷന്‍ റെക്കോർഡിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം.
പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ആരോപിച്ച് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനാണ് കേസ് കൊടുത്തത്. ഒത്തുകളി ഉള്‍പ്പെടെ ഹസിന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഷമിക്കെതിരേ കേസ് നിലവിലുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ബിസിസിഐ താരത്തിന് ക്ലീന്‍ ചിറ്റ് നല്‍കി തിരികെ ടീമിലെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ