കോഴിക്കോട്: അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചതായുള്ള വാർത്തകൾ നിഷേധിച്ച് ടിന്റു ലൂക്ക. ടിന്റു ട്രാക്കിനോട് വിട പറഞ്ഞതായി ഫെയ്സ്ബുക്കിൽ കുറിപ്പ് വന്നിരുന്നു. ഇക്കാര്യമാണ് അവർ നിഷേധിച്ചത്. ആരാധകർ തയ്യാറാക്കിയ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് കളം വിടുന്നതായുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ഈ കുറിപ്പുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ടിന്റു വ്യക്തമാക്കി. അത്‌ലറ്റിക്‌സിലെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയ 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ടിന്റുവിന് ട്രാക്കിലിറങ്ങാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. അതിനിടെ കാല് വേദനയെ തുടർന്നു 2018ലെ ജക്കാർത്ത ഏഷ്യന്‍ ഗെയിംസില്‍ നിന്നും അവർ പിൻമാറിയിരുന്നു. നിലവിൽ സേലത്തെ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ ഓഫീസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുള്ള ഓഫീസറാണ് ടിന്റു ലൂക്ക
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ