നാഗ്പുർ: ഒൻപത് മണിക്കൂറിനിടെ രണ്ട് ടി20 മത്സരം കളിച്ച് കൈയടി നേടിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ. നാഗ്പുരിൽ ഞായറാഴ്ച ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ ജയത്തിന് പിന്നാലെ വാഷിങ്ടൻ പറന്നത് തിരുവനന്തപുരത്തേക്കായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ തമിഴ്നാടിനായി കളിക്കാൻ.
തിങ്കളാഴ്ച രാവിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉത്തർപ്രദേശിനെതിരെ തമിഴ്നാടിന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്തു. ബാറ്റിങിൽ അഞ്ച് റൺസെടുത്ത വാഷിങ്ടൻ രണ്ടോവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
താരത്തിന്റെ വരവ് തമിഴ്നാടിനെ രക്ഷിക്കുകയും ചെയ്തില്ല. ഉത്തർപ്രദേശിനോട് അവർ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ