അബുദാബി: പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിങ്ങ് തെരഞ്ഞടുത്തു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയം പിടിക്കുന്ന പ്രവണത ചൂണ്ടിയാണ് പഞ്ചാബിനെ ധോനി ബാറ്റിങ്ങിന് അയച്ചത്.
വാട്സന് പകരം ഡുപ്ലസിസ് ടീമിലേക്ക് എത്തി. താഹിറും ഷർദുളും ടീമിലേക്ക് എത്തിയപ്പോൾ സാന്ത്നറിനും കരൺ ശർമയ്ക്കും പുറത്തേക്കുള്ള വഴി തുറന്നു. മാക്സ്വെല്ലിനെ പുറത്തിറക്കിയാണ് പഞ്ചാബ് കളിക്കുന്നത്. മായങ്കും മൻദീപും ടീമിലേക്ക് എത്തി
ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും കഴിഞ്ഞ രണ്ട് കളിയിലും ജയം പിടിച്ചാണ് ചെന്നൈ വരുന്നത്. തുടരെ മൂന്നാം ജയം നൽകുന്ന ആശ്വാസവുമായി ചെന്നൈ കളം വിട്ടാൽ സീസണിലെ തകർപ്പൻ തിരിച്ചു വരവുകളൊന്ന് നടത്തിയ പഞ്ചാബിന് പുറത്തേക്ക് വഴി തുറക്കും.
തുടരെ അഞ്ച് ജയങ്ങൾ നേടി വന്ന പഞ്ചാബിന് രാജസ്ഥാൻ പൂട്ടിട്ടതോടെയാണ് രാഹുലിന്റേയും സംഘത്തിന്റേയും പ്ലേഓഫ് സാധ്യതകൾക്ക് മേൽ കരിനിഴൽ വീണത്. നിലവിൽ ഏഴ് തോൽവിയും ആറ് ജയവുമായി 12 പോയിന്റാണ് പഞ്ചാബിനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ