മൂന്ന് വര്‍ഷം മുന്‍പ് ചെപ്പോക്കില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്നു, ഇത്തവണ ധോനിക്ക് പന്തെറിഞ്ഞു, സ്റ്റംപും ഇളക്കി 

13ാം ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങിയപ്പോള്‍ ധോനിക്കെതിരെ കളിക്കാന്‍ വരുണുമുണ്ടായി
മൂന്ന് വര്‍ഷം മുന്‍പ് ചെപ്പോക്കില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്നു, ഇത്തവണ ധോനിക്ക് പന്തെറിഞ്ഞു, സ്റ്റംപും ഇളക്കി 

അബുദാബി: മൂന്ന് വര്‍ഷം മുന്‍പ് വരെ വരുണ്‍ ചക്രവര്‍ത്തി ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് എത്തിയിരുന്നത് ധോനിയുടെ ബാറ്റിങ് കാണാനായിരുന്നു. 13ാം ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങിയപ്പോള്‍ ധോനിക്കെതിരെ കളിക്കാന്‍ വരുണുമുണ്ടായി. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബൗള്‍ ചെയ്യുന്നത് സ്വപ്‌ന തുല്യമായ നിമിഷമായിരുന്നതായി വരുണ്‍ പറയുന്നു. ധോനിക്കെതിരെ ബൗള്‍ ചെയ്യാന്‍ പേടിയുണ്ടായിരുന്നോ എന്നാണ് വരുണിനോട് മാന്‍ ഓഫ് ദി മാച്ച് രാഹുല്‍ ത്രിപദി ചോദിച്ചത്. ചെപ്പോക്ക് സ്റ്റാന്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് ഞാന്‍ ധോനി ബാറ്റ് ചെയ്യുന്നത് കാണുമായിരുന്നു. ഇന്ന് ഞാന്‍ ധോനിക്കെതിരെ ബൗള്‍ ചെയ്യുന്നു. സ്വപ്‌ന തുല്യമായ നിമിഷമാണ്. കളിക്ക് ശേഷം ധോനിക്കൊപ്പം നിന്ന് ഞാന്‍ ഫോട്ടോ എടുത്തു, വരുണ്‍ പറഞ്ഞു. 

17ാം ഓവറിലാണ് ധോനിയെ വരുണ്‍ വീഴ്ത്തിയത്. മിഡ് വിക്കറ്റിന് മുകളിലൂടെ വരുണിനെ പറത്താനായിരുന്നു ധോനിയുടെ ശ്രമം. എന്നാല്‍ പന്ത് മിസ് ചെയ്തതോടെ, സ്റ്റംപ് ഇളകി. 12 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ധോനിയെ വരുണ്‍ മടക്കിയത്. കളിയില്‍ ചെന്നൈ 10 റണ്‍സിന്റെ തോല്‍വി നേരിട്ടു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ധോനിയുടെ വിക്കറ്റോടെ വരുണ്‍ കളി അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com