ധാക്ക: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയുമായി മുഷ്ഫിഖർ റഹീമാണ് താരമായത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് വിക്കറ്റിന് പിന്നിൽ നിന്നുള്ള മുഷ്ഫിഖറിന്റെ പ്രതികരണമാണ്.
ശ്രീലങ്കൻ ഇന്നിങ്സിന്റെ സമയം വിക്കറ്റിന് പിന്നിൽ നിന്ന് വന്ന മുഷ്ഫിഖറിന്റെ വാക്കുകളാണ് സ്റ്റംപ് മൈക്ക് പിടിച്ചത്. ബാറ്റ്സ്മാൻ അടുത്തേക്ക് വരുമ്പോൾ തള്ളാനാണ് മുഷ്ഫിഖർ പറയുന്നത്. ബംഗാളി ഭാഷയിലാണ് ഇവിടെ മുഷ്ഫിഖർ സംസാരിച്ചത്. ലങ്കൻ ഇന്നിങ്സിന്റെ 11ാം ഓവറിൽ മെഹ്ദി ഹസൻ ബൗൾ ചെയ്യുമ്പോഴാണ് സംഭവം.
ധനുഷ്ക ഗുണതിലകയായിരുന്നു ഈ സമയം ബാറ്റ് ചെയ്തിരുന്നത്. സിംഗിൾ എടുക്കാനുള്ള ഇവിടുത്തെ ശ്രമം ബൗളർ തടഞ്ഞിരുന്നു. കളിൽ 127 പന്തിൽ നിന്ന് 125 റൺസ് നേടി മുഷ്ഫിഖർ ബംഗ്ലാദേശിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ