ന്യൂഡൽഹി: തന്റെ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ പൃഥ്വി ഷായെ ശിവം മവി നേരിട്ട വിധം ക്രിക്കറ്റ് ലോകത്തെ കൗതുകത്തിലാക്കി. തനിക്ക് ഹസ്തദാനം തരാനെത്തിയ പൃഥ്വി ഷായുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു ശിവം മവി.
ശിവം മവി എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആറ് പന്തും പൃഥ്വി ബൗണ്ടറി കടത്തുകയായിരുന്നു. രഹാനെയ്ക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരവുമായി പൃഥ്വി ഷാ ഇവിടെ. മത്സരം കഴിഞ്ഞ പാടെ കളിക്കാർ പരസ്പരം ഹസ്തദാനം നൽകുമ്പോഴാണ് പൃഥ്വി ഷായ്ക്ക് അടുത്തേക്ക് ശിവം മവി എത്തിയത്.
ശിഖർ ധവാന് ഹസ്തദാനം നൽകിയതിന് ശേഷം പൃഥ്വിക്ക് അരികിലേക്ക് എത്തിയ ശിവം മവി പൃഥ്വിയുടെ കൈ പിടിച്ച് തിരിക്കുകയും കഴുത്തിന് പിടിക്കുകയും പൃഥ്വി വേദനകൊണ്ട് പിറകിലേക്ക് നീങ്ങുകയും ചെയ്യുന്നു. ശിവം മവിക്കെതിരെ തുടരെ ബൗണ്ടറി നേടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ എവിടെ എറിയും എന്ന് തനിക്കറിയാം എന്നാണ് പൃഥ്വി ഷാ മറുപടി നൽകിയത്. അണ്ടർ 19ൽ നാലഞ്ച് വർഷം ഒരുമിച്ച് കളിച്ചതും പൃഥ്വി ഇവിടെ ചൂണ്ടിക്കാണിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ