ദോഹ: നാടകീയതകളും ത്രില്ലർ മുഹൂർത്തങ്ങളുമായി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു ഫൈനൽ പോരാട്ടമാണ് ഇത്തവണ ഖത്തറിൽ കണ്ടത്. കൊണ്ടും കൊടുത്തുമുള്ള ഫ്രാൻസിന്റേയും അർജന്റീനയുടേയും കളി ആരാധകർക്ക് സമ്മാനിച്ചത് ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ കണ്ട പ്രതീതി.
120 മിനിറ്റുകൾ നീണ്ട പോരാട്ടത്തിനും അതിന് ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടും അതിജീവിച്ച് സ്കലോണിയുടെ കുട്ടികൾ ലയണൽ മെസിയുടെ കീഴിൽ ഒറ്റക്കെട്ടായി പൊരുതി കിരീടം 36 വർഷങ്ങൾക്ക് ശേഷം അർജന്റീനയിലേക്ക് എത്തിച്ചു. ഇപ്പോഴിതാ ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നുള്ള മതിമറന്നുള്ള ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
ലോകകപ്പ് ട്രോഫിയുമായി ഡ്രസിങ് റൂമിലെ മേശയ്ക്ക് മുകളിലേക്ക് ചാടി കയറി മെസി അവിടെ നിന്ന് തുള്ളിച്ചാടുന്നത് കാണാം. പിന്നാലെ ലൗതാരോ മാർടിനെസും അതിന് മുകളിൽ കയറി മെസിക്കൊപ്പം കൂടുന്നു.
ആഘോഷ തിമിർപ്പിലാണ് താരങ്ങളെല്ലാമെന്ന് വീഡിയോയിൽ വ്യക്തം. താരങ്ങള്‍ ഒന്നടങ്കം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നിക്കോളാസ് ഒടാമെന്‍ഡിയും പങ്കിട്ടിട്ടുണ്ട്. താരങ്ങള്‍ ഒന്നടങ്കം പാട്ടുപാടി ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ