ബാഴ്‌സലോണ: ബയേണിന്റെ ഗോള്‍ വേട്ടക്കാരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒടുവില്‍ ബാഴ്‌സലോണിലേക്ക്. 45 മില്യണ്‍ യൂറോയ്ക്ക് ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലെവന്‍ഡോസ്‌കിക്ക് വേണ്ടി ബാഴ്‌സ മുന്‍പില്‍ വെച്ച ഓഫര്‍ ബയേണ്‍ അംഗീകരിച്ചതായി സ്പാനിഷ് ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റ് ഫാബ്രിസോ റാമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷത്തെ കരാറിലാണ് ലെവന്‍ഡോസ്‌കി ബാഴ്‌സയില്‍ എത്തുന്നത്. ഈ വര്‍ഷം മെയില്‍ ബയേണുമായുള്ള ട്രാന്‍സ്ഫര്‍ പുതുക്കാന്‍ ലെവന്‍ഡോസ്‌കി വിസമ്മതിച്ചിരുന്നു.
ബയേണ്‍ വന്‍ തുക ആവശ്യപ്പെട്ടതാണ് ബാഴ്‌സയെ പിന്നോട്ടടിച്ചിരുന്നത്
മെഡിക്കലും ഫൈനല്‍ കരാറില്‍ ഒപ്പുവെക്കലും മാത്രമാണ് ഇനി ബാഴ്‌സയിലേക്ക് എത്താന്‍ ലെവന്‍ഡോസ്‌കിക്ക് മുന്‍പിലുള്ളത്. ലെവന്‍ഡോസ്‌കിക്ക് വേണ്ടി ആദ്യം മുതല്‍ ബാഴ്‌സ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബയേണ്‍ വന്‍ തുക ആവശ്യപ്പെട്ടതാണ് ബാഴ്‌സയെ പിന്നോട്ടടിച്ചിരുന്നത്.
2014ലാണ് ലെവന്‍ഡോസ്‌കി ബയേണിലേക്ക് എത്തിയത്. 375 മത്സരങ്ങളില്‍ ബയേണിനായി കളിച്ച ലെവന്‍ഡോസ്‌കി 344 ഗോളുകള്‍ നേടി. ലെവന്‍ഡോസ്‌കിയെ നഷ്ടമാവുന്നതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വേണ്ടി ബയേണ്‍ ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലെവന്‍ഡോസ്‌കിയുടെ അഭാവത്തില്‍ ആക്രമണ നിരയില്‍ ബയേണിന് താരത്തെ വേണം. എന്നാല്‍ ബയേണിന്റെ താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന താരമാണോ 37കാരനായ ക്രിസ്റ്റിയാനോ എന്ന ചോദ്യവും ശക്തമാണ്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ഉറച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലെ രണ്ട് പ്രധാന സാധ്യതകളാണ് ബയേണും ചെല്‍സിയും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ