ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങില്‍ സാങ്കേതിക പിഴവുകളുണ്ടെന്ന് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സമ്പൂര്‍ണ ബാറ്റര്‍ എന്ന് ഗില്ലിനെ പറയാറായിട്ടില്ല എന്നും സ്റ്റൈറിസ് പറഞ്ഞു.
നിങ്ങള്‍ എല്ലായ്‌പ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവസാനത്തിലേക്ക് എത്തിയപ്പോഴും സച്ചിന്‍ തന്റെ ബാറ്റിങ്ങിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനെ പോലെ ഇത്രയും ചെറുപ്പമായ ഒരു താരത്തെ സമ്പൂര്‍ണ കളിക്കാരന്‍ എന്ന് പറയാനാവില്ല. ഗില്ലിന്റെ ബാറ്റിങ്ങില്‍ ഒരുപാട് വിടവുകളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, സ്‌കോട്ട് സ്‌റ്റൈറിസ് പറയുന്നു.
ചിന്താരീതിയും പക്വതയും നേതൃപാഠവവുമാണ് ഒരു ലോകോത്തര താരത്തെ സൃഷ്ടിക്കുന്നത്. ഗില്ലിന് അതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. രോഹിത്തിനും കെ എല്‍ രാഹുലിനും ധവാനും ഒപ്പം ഓപ്പണിങ്ങില്‍ ഗില്ലിനേയും ചേര്‍ത്ത് നിര്‍ത്താം.
ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഗില്ലിനെ പഞ്ചാബിന്റെ ക്യാപ്റ്റനാക്കണം എന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സാബാ കരിം പറഞ്ഞു. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ട്വന്റി20 ലീഗില്‍ ഒരു ടീമിന്റെ നായക സ്ഥാനത്ത് ഗില്‍ എത്തും. പഞ്ചാബിനെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നയിക്കുന്നത് ഗില്ലിന് ഉപകരിക്കും എന്നും സാബാ കരീം ചൂണ്ടിക്കാണിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ