ബംഗളൂരു: എവേ പോരാട്ടത്തിൽ കൊച്ചിയിൽ വീണു പോയ ബംഗളൂരു എഫ്സി സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കണക്കു തീർത്തു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബംഗളൂരുവിന്റെ വിജയം.
തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഇനി രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മത്സരങ്ങളിൽ ഒരു വിജയം നേടുകയോ ഒഡിഷ ഒരു മത്സരം തോൽക്കുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.
റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ബ്ലാസ്റ്റേഴ്സ് മുന്നിൽ നിന്നെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബംഗളൂരു ആയിരുന്നു. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെട്ടു. ലൂണയുടെ ഒരു ഹെഡ്ഡർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച അവസരം.
32ാം മിനിറ്റിലാണ് റോയ് കൃഷ്ണ ബംഗളൂരുവിന്റെ നിർണായക ഗോൾ നേടിയത്. ഒറ്റയ്ക്ക് കുതിച്ച് എത്തിയ റോയ് കൃഷ്ണ ഗില്ലിനെ പരാജയപ്പെടുത്തി ടീമിന് ലീഡ് സമ്മാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. അവസരങ്ങൾ പക്ഷേ തുറന്നു കിട്ടിയില്ല.
ബ്ലാസ്റ്റേഴ്സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ബംഗളൂരു എഫ്സി തുടർച്ചയായ ആറാം വിജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 28 പോയിന്റ് ആണുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ