ഞെട്ടി, പിവി സിന്ധു; ഇന്ത്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി

ലോക റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്‍ കൂടിയായ സിന്ധുവിനെ 30ാം റാങ്കിലുള്ള തായ്‌ലന്‍ഡിന്റെ സുപനിദ കെയ്‌തോങാണ് അട്ടിമറിച്ചത്
മത്സരത്തിനിടെ പിവി സിന്ധു/ പിടിഐ
മത്സരത്തിനിടെ പിവി സിന്ധു/ പിടിഐ

ന്യൂഡല്‍ഹി: ഇരട്ട ഒളിംപിക്‌സ് മെഡല്‍ ചാമ്പ്യനും ഇന്ത്യയുടെ സ്റ്റാര്‍ ഷട്‌ലറുമായ പിവി സിന്ധുവിന് ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി തോല്‍വി. ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റെ പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ താരം തോല്‍വി പിണഞ്ഞ് പുറത്തായി. 

ലോക റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്‍ കൂടിയായ സിന്ധുവിനെ 30ാം റാങ്കിലുള്ള തായ്‌ലന്‍ഡിന്റെ സുപനിദ കെയ്‌തോങാണ് അട്ടിമറിച്ചത്. കഴിഞ്ഞ സീസണിലും സുപനിദയ്ക്ക് മുന്നിലാണ് സിന്ധുവിന്റെ പോരാട്ടം അവസാനിച്ചത്. അന്ന് പക്ഷേ സെമിയിലായിരുന്നു തോല്‍വി. 

രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. സ്‌കോര്‍: 14-21, 20-22. 

ആദ്യ സെറ്റ് തീര്‍ത്തും ഏകപക്ഷീയമപ്പോള്‍ രണ്ടാം സെറ്റില്‍ സിന്ധു തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ഒരു ഘട്ടത്തില്‍ 19-20 എന്ന നിലയിലേക്ക് താരം മത്സരം എത്തിച്ചു. എന്നാല്‍ അന്തിമ വിജയം സുപനിദ കൈവിട്ടില്ല. 

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ വിജയത്തോടെ തുടങ്ങി. കടുത്ത പോരാട്ടം അതിജീവിച്ചാണ് സൈനയുടെ മുന്നേറ്റം. ഡെന്‍മാര്‍കിന്റെ മിയ ബ്ലിച്‌ഫെല്‍ഡിനെയാണ് സൈന വീഴ്ത്തിയത്. സ്‌കോര്‍: 21-17, 12-21, 21-19. 

പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്എസ് പ്രണോയിയെ വീഴ്ത്തി നിലവിലെ ചാമ്പ്യന്‍ ലക്ഷ്യ സെന്‍ കുതിപ്പ് ആരംഭിച്ചു. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ അനായാസ വിജയമാണ് ലോക റാങ്കിങില്‍ ഒന്‍പതാം സ്ഥാനത്തുള്ള പ്രണോയിക്കെതിരെ 12ാം റാങ്കിലുള്ള സെന്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 21-14, 21-15.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com