62 പന്തില്‍ 124; യശസ്വിയുടെ 'യശസുയര്‍ത്തും' റെക്കോര്‍ഡ്

2011ലെ എഡിഷനില്‍ പഞ്ചാബ് കിങ്‌സ് (അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്) താരമായിരുന്ന പോള്‍ വാല്‍ത്താടി നേടിയ 120 റണ്‍സ് നേട്ടമാണ് യശസ്വി സ്വന്തം പേരിലേക്ക് മാറ്റിയത്
സെഞ്ച്വറി നേട്ടമാഘോഷിക്കുന്ന യശസ്വി ജയ്സ്വാൾ/ പിടിഐ
സെഞ്ച്വറി നേട്ടമാഘോഷിക്കുന്ന യശസ്വി ജയ്സ്വാൾ/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി യശസ്വി ജയ്‌സ്വാള്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് നേട്ടവും അതിനു പിന്നില്‍. 62 പന്തില്‍ 16 ഫോറും എട്ട് സിക്‌സും സഹിതം 124 റണ്‍സാണ് താരം വാരിയത്. ഐപിഎല്‍ ചരിത്രത്തില്‍ ദേശീയ ടീമിനായി അരങ്ങേറാത്ത ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം ഇനി യശസ്വിക്ക് സ്വന്തം. 

2011ലെ എഡിഷനില്‍ പഞ്ചാബ് കിങ്‌സ് (അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്) താരമായിരുന്ന പോള്‍ വാല്‍ത്താടി നേടിയ 120 റണ്‍സ് നേട്ടമാണ് യശസ്വി സ്വന്തം പേരിലേക്ക് മാറ്റിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു വാല്‍താടിയുടെ മിന്നും പ്രകടനം. 

2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തന്നെ ഷോണ്‍ മാര്‍ഷും ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറും മുന്‍പ് സെഞ്ച്വറി നേടിയുരന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ അന്ന് 115 റണ്‍സാണ് മാര്‍ഷ് നേടിയത്. 

ഇന്ത്യന്‍ ടീമിലേക്ക് എത്തും മുന്‍പ് മനീഷ് പാണ്ഡെയും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 2009ല്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് താരം ശതകം കണ്ടെത്തിയത്. 114 റണ്‍സാണ് മനീഷ് അന്ന് നേടിയത്. 

ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന നേട്ടവും യശസ്വി സ്വന്തമാക്കി. 21 വയസും 123 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. ഈ പട്ടികയില്‍ മനീഷ് പാണ്ഡെയുടെ 114 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 2009ല്‍ ആര്‍സിബിക്കായി സെഞ്ച്വറി നേടുമ്പോള്‍ താരത്തിന് 19 വയസും 253 ദിവസവുമായിരുന്നു പ്രായം. 

ഐപിഎല്ലിന്റെ 1000ാം മത്സരത്തിലാണ് യശസ്വിയുടെ ശതകം പിറന്നത് എന്നതും മറ്റൊരു സവിശേഷതയായി. ഇതോടെ ഐപിഎലിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ബ്രണ്ടന്‍ മെക്കലം സെഞ്ച്വറി നേടിയിരുന്നു. 1000ാം പോരില്‍ യശ്വസിയും ആ നേട്ടം ആവര്‍ത്തിച്ചതോടെ അതും ഒരു കൗതുകമായി മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com