ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പ് യാത്രയ്ക്ക് ഇന്ന് തുടക്കമിടും. ചെന്നൈയിലെ ചെപ്പോക്കില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് പോരാട്ടം. നിലവില്‍ കാലാവസ്ഥ അനുകൂലമാണ്.
അതേസമയം മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കളി മഴയില്‍ മുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാത്രി 11.30നു ശേഷം മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം. അപ്പോഴേക്കും മത്സരം അവസാനിക്കുമെന്നതിനാല്‍ കളിയെ ബാധിക്കില്ലെന്നാണ് നിലവില്‍.
വിജയത്തോടെ തുടങ്ങാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അതിനാല്‍ ചെന്നൈയില്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചു ആവേശ മത്സരം പ്രതീക്ഷിക്കാം.
ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ശുഭ്മാന്‍ ഗില്‍ ഇന്നു കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷാനായിരിക്കും കളിക്കാന്‍ ഇറങ്ങുക. 2011ല്‍ ലോകകപ്പ് നേടിയ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ ടീമിലുള്ളത്. വിരാട് കോഹ്‌ലിയും ആര്‍ അശ്വിനും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ