ജര്‍മനിയില്‍ 'സാബി മാജിക്ക്' തുടരുന്നു; ബയേണിനെ സ്തബ്ധരാക്കി ലെവര്‍കൂസന്‍! കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു

തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും ഓരോ ഗോള്‍ വലയിലാക്കി
ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ, മധ്യനിരയിലെ നിര്‍ണായക താരം ഗ്രനിത് സാക എന്നിവര്‍ വിജയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നു
ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ, മധ്യനിരയിലെ നിര്‍ണായക താരം ഗ്രനിത് സാക എന്നിവര്‍ വിജയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നുട്വിറ്റര്‍

മ്യൂണിക്ക്: നീണ്ട 11 സീസണുകള്‍ക്കൊടുവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ കിരീടം കൈവിടുമെന്ന നിലയില്‍. കിരീട നിര്‍ണയത്തില്‍ നിര്‍ണായകമാകുമെന്നു പ്രതീക്ഷിച്ച കരുത്തരുടെ പോരാട്ടത്തില്‍ സാബി അലോണ്‍സോയുടെ ബയര്‍ ലെവര്‍കൂസന്‍ ബയേണിനെ ഹോം പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ 55 പോയിന്റുകളുമായി ലെവര്‍കൂസനും 50 പോയിന്റുകളുമായി ബയേണ്‍ മ്യൂണിക്കും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

കളിയുടെ സമസ്ത മേഖലകളിലും ബയേണ്‍ പിന്നിലായിപ്പോയി. നിലവില്‍ യൂറോപ്പിലെ മൊത്തം ലീഗുകളില്‍ ഈ സീസണില്‍ തോല്‍വി അറിയാതെയുള്ള ലെവര്‍കൂസന്റെ കുതിപ്പിനു ബയേണിനും തടയിടാന്‍ സാധിച്ചില്ല. കളിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും ഓരോ ഗോള്‍ വലയിലാക്കിയാണ് ലെവര്‍കൂസന്റെ ആധികാരിക വിജയം.

ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ, മധ്യനിരയിലെ നിര്‍ണായക താരം ഗ്രനിത് സാക എന്നിവര്‍ വിജയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നു
'കുട്ടി' താരങ്ങൾ പകരം വീട്ടുമോ?, ആറാം കിരീടം ലക്ഷ്യമിട്ട് യുവ ഇന്ത്യ, ഓസ്ട്രേലിയ എതിരാളി

18ാം മിനിറ്റില്‍ ബയേണില്‍ നിന്നു ഈ സീസണില്‍ ലെവര്‍കൂസനിലേക്ക് ലോണില്‍ എത്തിയ ജോസിപ് സ്റ്റാനിസിചാണ് ബയേണിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചത്. രണ്ടാം ഗോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വന്നു. അലക്‌സ് ഗ്രിമാള്‍ഡോ 50ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കി. മൂന്നാം ഗോള്‍ കളിയുടെ അവസാന ഇഞ്ച്വറി ടൈമിലായിരുന്നു. ബയേണ്‍ ടീം മൊത്തത്തില്‍ ലെവര്‍കൂസന്‍ ബോക്‌സിലായിരുന്നു. ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറും ലെവര്‍കൂസന്‍ ബോക്‌സിലായിരുന്നു. കൗണ്ടര്‍ അറ്റാക്കില്‍ ജെറമി ഫ്രിംപോങ് നീട്ടിയടിച്ച പന്ത് നൂയറില്ലാത്ത ഒഴിഞ്ഞ പോസ്റ്റില്‍ കൃത്യമായി ചെന്നെത്തി.

ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ, മധ്യനിരയിലെ നിര്‍ണായക താരം ഗ്രനിത് സാക എന്നിവര്‍ വിജയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നു
കരീബിയന്‍ പേസ് സെന്‍സേഷന്‍; ഷമര്‍ ജോസഫ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍

സാബി അലോണ്‍സോയുടെ ടാക്റ്റിക്കല്‍ വിജയമാണ് ഇന്നലെ സ്വന്തം തട്ടകത്തില്‍ കണ്ടത്. കൃത്യമായ പദ്ധതി പ്ലാന്‍ ചെയ്ത് അതു പിഴവില്ലാതെ മൈതാനത്തു നടപ്പാക്കിയ താരങ്ങള്‍ക്കാണ് കൈയടി. ബയേണിനു ഗോളടിക്കാനുള്ള ഒരവസരവും ലെവര്‍കൂസന്‍ പ്രതിരോധം നല്‍കിയില്ല.

ബയേണാകട്ടെ പ്രതിരോധത്തിലെ ഒരുമയില്ലായ്മയില്‍ നട്ടംതിരിഞ്ഞ അവസ്ഥയിലായിരുന്നു. മികച്ച ഇലവനെ ഇറക്കിയിട്ടും പന്തടക്കവും പാസിങും മൃഗീയ ഭൂരിപക്ഷത്തില്‍ ഉണ്ടായിട്ടും ഭാവനാരഹിതമായ നീക്കങ്ങളാല്‍ അവര്‍ സ്വയം കുഴി തോണ്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com