സെഞ്ച്വറിയടിച്ച് രോഹിത് മടങ്ങി; 200 കടന്ന് ഇന്ത്യ, നാല് വിക്കറ്റുകള്‍ നഷ്ടം

11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്
രോഹിത് ശര്‍മ
രോഹിത് ശര്‍മപിടിഐ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറിയടിച്ച് മടങ്ങി. 196 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 131 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയ ശേഷമാണ് നായകന്റെ മടക്കം.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍.

11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. 157 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 101 റണ്‍സെടുത്തു. 90 റണ്‍സുമായി ജഡേജയും 9 റണ്‍സുമായി സര്‍ഫറാസ് അഹമദും ക്രീസില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിത് ശര്‍മ
ട്വന്റി 20 ലോകകപ്പില്‍ ദ്രാവിഡ് തന്നെ മുഖ്യപരിശീലകന്‍; ജയ് ഷാ

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.

ജഡേജ ക്യാപ്റ്റനൊപ്പം അര്‍ധ സെഞ്ച്വറിയുമായി പൊരുതുന്നു. താരം 89 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com