ചെന്നൈ: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 173-6, സി എസ് കെ 18.4 ഓവറില്‍ 176-4.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്‌ലിയും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ മുസ്തഫിസുര്‍ റഹ്മാന്റെ ബോളിങ് കരുത്തിന് മുന്നിൽ ആർസിബിക്ക് അടിപതറുകയായിരുന്നു. 4.3 ഓവറിൽ 41 റൺസെന്ന നിലയിലാണ് ബംഗളൂരുവിന്റെ ആദ്യ വിക്കറ്റു വീണത്. എന്നാൽ അതിവേഗം അഞ്ച് വിക്കറ്റുകള്‍ വീണതോടെ ആർസിബി പ്രതിരോധത്തിലായി. ഇതോടെ അനുജ് റാവത്തിന്‍റെയും ദിനേഷ് കാര്‍ത്തിക്കിന്‍റെയും ബാറ്റിംഗ് കരുത്ത് ടീമിന് തുണയായി. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേഷ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. 23 പന്തില്‍ 35 റണ്‍സാണ് ഡുപ്ലേസി നേടിയത്. ചെന്നൈക്കായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് മികച്ച തുടക്കമാണ് നൽകിയത്. ജയിക്കാൻ ഉറച്ചു തന്നെയാണ് ചെന്നൈ താരങ്ങൾ ബാറ്റ് വീശിയത്. നാലാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെയും രചീന്‍ രവീന്ദ്രയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. 37 റൺസെടുത്ത് നിൽക്കൊണ് രചിൻ രവീന്ദ്ര പുറത്താകുന്നത്. രഹാനെയും ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 10 ഓവറില്‍ 92 റണ്‍സിലെത്തിച്ചു. ഇരുവരുടേയും വിക്കറ്റ് നഷ്ടമായത് ചെന്നൈയ്ക്ക് പ്രഹരമായി. എന്നാൽ 27 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയും 17 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ചേര്‍ന്നുള്ള 66 റണ്‍സ് കൂട്ടുകെട്ട് ചെന്നൈയെ വിജയത്തിൽ എത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ