ധരംശാല: വിരാട് കോഹ്‌ലി നിറഞ്ഞാടിയ ധരംശാല സ്റ്റേഡിയത്തിൽ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പഞ്ചാബിന്റെ മടക്കം. 60 റൺസിനാണ് പഞ്ചാബ് കിങ്സിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുട്ടുകുത്തിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് അടിച്ചെടുത്തു ബംഗളൂരുവിന് മറുപടി നൽകാൻ പഞ്ചാബ് ഇറങ്ങിയപ്പോൾ പക്ഷേ കാൽ ഇടറി. 17 ഓവറിൽ 181 റൺസുമായി പഞ്ചാബ് പുറത്തായി. ഉജ്വലമായ ഒരു റണ്ണൗട്ടുമായും തിളങ്ങിയ കോഹ്‌ലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മറുപടി ബാറ്റിങ്ങിൽ റിലി റൂസോയും (27 പന്തിൽ 61) ജോണി ബെയർസ്റ്റോയും (16 പന്തിൽ 27) പഞ്ചാബിന് മികച്ച തുടക്കം നൽകിയെങ്കിലും റൂസോ പുറത്തായത് തിരിച്ചടിയായി. ശശാങ്ക് സിങ് (19 പന്തിൽ 37) പ്രതീക്ഷയുയർത്തിയെങ്കിലും 14–ാം ഓവറിൽ ഒരു ഡയറക്ട് ത്രോയിലൂടെ താരത്തെ റൺഔട്ടാക്കി കോഹ്‌ലി കളി ബംഗളൂരുവിന് അനുകൂലമാക്കി. ബംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി.
ബാറ്റിങിനു ഇറങ്ങിയ ബംഗളൂരു പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രസംകൊല്ലിയായി മഴ പെയ്‌തെങ്കിലും പിന്നീട് മഴ മാറി കളി പുനരാരംഭിക്കുകയായിരുന്നു. മഴ മാറിയതിനു പിന്നാലെ ധരംശാല സ്റ്റേഡിയത്തില്‍ കോഹ്‌ലിയുടെ ബാറ്റ് ഇടിമുഴക്കമായി മാറി. താരം 47 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും സഹിതം 92 റണ്‍സ് അടിച്ചെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗളൂരുവിനായി രജത് പടിദാറും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 23 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും സഹിതം 55 റണ്‍സെടുത്തു. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം കാമറൂണ്‍ ഗ്രീന്‍ 46 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് 7 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് വാരി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (9), വില്‍ ജാക്സ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബംഗളൂരു സ്‌കോര്‍ 250 കടക്കാതെ പിടിച്ചു നിര്‍ത്തി. വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകള്‍ നേടി. സാം കറന്‍ ഒരു വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ