പൊന്നാനി: മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പൊന്നാനി നഗരസഭ പരിധിയിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മാലിന്യങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഹാർബറിനു സമീപമുള്ള യാഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനിയിരുന്നു നഗരസഭയുടെ പദ്ധതി. എന്നാൽ ഇത് മുസ്ലിംലീഗ് പ്രവർത്തകർ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ ലീഗ് കൗൺസിലർ ഉൾപ്പെടെ 15ഓളം പേർക്കു പരിക്കേറ്റിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ