തിരുവനന്തപുരം: കോട്ടയം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന് റെയിൽവേ അറിയിച്ചു. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസ് (12625) കോട്ടയത്ത് 50 മിനിറ്റും ഇൗ ദിവസങ്ങളിൽ വൈകിയേക്കും.
കോർബ-തിരുവനന്തപുരം എക്സ്പ്രസ് (22647) 1.10 മണിക്കൂറും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649 ) 45 മിനിറ്റും തിങ്കളാഴ്ച കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് 50 മിനിറ്റും ഇൗ ദിവസം വൈകിയേക്കും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22654), ഡെറാഡൂൺ-കൊച്ചുവേളി എക്സ്പ്രസ് (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്സ്പ്രസ് ട്രെയിനുകൾ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മുംൈബ ജയന്തി ജനത എക്സ്പ്രസ് കോട്ടയം സെക്ഷനിൽ ഇൗദിവസം 1.20 മണിക്കൂർ വൈകും.
കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (56387), കായംകുളം-എറണാകുളം പാസഞ്ചർ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം മെമു (66301),എറണാകുളം-കൊല്ലം മെമു (66307),കൊല്ലം-എറണാകുളം മെമു (66308) എന്നിവ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി. ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (66381), കായംകുളം-എറണാകുളം പാസഞ്ചർ (66382 )എന്നിവ ബുധനാഴ്ച മാത്രമായി പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ