കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികൾ പിടിയിൽ. ആർഎസ്എസ് പ്രവർത്തകനായ അശ്വിത്ത്, കാർത്തിക് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രതികൾക്കുവേണ്ടി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞെന്നും അശ്വിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിപിഎം പ്രവർത്തകനായ, ഉപ്പളയ്ക്കടുത്ത് പ്രതാപ് നഗർ സോങ്കാലിൽ സിദ്ദിഖാ(25)ണ് കുത്തേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അബ്ദുള്‍ സിദ്ധിഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു
കൊലപാതക കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കാസര്‍കോട് ഡി.വൈ.എസ്പി നേതൃത്വത്തിലാണ് അന്വേഷണം. സിദ്ധിഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹര്‍ത്താല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ