കൊച്ചി : വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയ പശു രണ്ടാം ദിനം പ്രസവിച്ചു. പ്രളയ ദുരിതത്തിനിടയിൽ കടന്നുവന്ന അതിഥിക്ക് എന്തു പേരിടണമെന്ന കാര്യത്തിൽ വീട്ടുകാർക്ക് യാതൊരു സംശയവുമുണ്ടായില്ല. റസ്ക്യൂ എന്ന് കിടാവിന് പേരും ഇട്ടു. പള്ളിക്കര സ്വദേശി ഐഷയുടെ പശുവാണ് വെള്ളപ്പൊക്ക ദുരിതത്തിനിടെ പുതിയ അതിഥിയെ സമ്മാനിച്ചത്.
പെരിയാറിൽനിന്നു വെള്ളം ഇരച്ചുകയറിയതോടെ, ഐഷയും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. വെള്ളത്തിൽ നിന്ന് രക്ഷ തേടി പശുക്കളെ ആദ്യം ഇഎസ്ഐ ആശുപത്രി വളപ്പിലേക്ക് മാറ്റി കെട്ടി. അവിടേക്കും വെള്ളം ഇരച്ചെത്തിപ്പോൾ അതുവഴി വന്ന രക്ഷാപ്രവർത്തകർ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റിക്കെട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണു പശു പ്രസവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ