കൊച്ചി : ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ സംഘടിപ്പിച്ച ലോക ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്.
കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. ചടങ്ങിൽ മന്ത്രി പങ്കെടുത്തതോടെ, ഇതുസംബന്ധിച്ച വിവാദങ്ങളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.
ഇതിനിടെ പങ്കെടുത്തതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്‍റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തത്. കേന്ദ്രത്തിന്‍റെ പരിപാടിയിൽ ആർഎസ്എസിനെ പങ്കെടുപ്പിക്കുന്നതിൽ തനിക്ക് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ശൈലജ ചോദിച്ചു. വേൾഡ് ആയുർവേദിക് കോൺഗ്രസ് പരിപാടി 17 നാണു സമാപിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ