ശബരിബല: യുവതീ പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ. വിധി നടപ്പാക്കാൻ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഹർജി നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
എെപിഎസ് അസോസിയേഷനാണ് പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. നിയമോപദേശം അനുകൂലമെങ്കിൽ സർക്കാർ അനുമതിയോടെ ഹർജി നൽകാനാണ് എെപിഎസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പൊലീസിന്റെ ഈ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. സർക്കാരാണ് ഇക്കാര്യത്തിൽ ഇത്തരം നീക്കങ്ങൾ നടത്തേണ്ടതെന്നും അതല്ലാതെ പൊലീസല്ല സുപ്രീം കോടതിയിലേക്ക് പോകേണ്ടതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ