കൊല്ലം: പണം നൽകി വോട്ടുപിടിക്കാൻ എൽഡിഎഫ് ശ്രമിക്കുകയാണ് എന്നാരോപിച്ച് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. പണം നൽകുന്നതിനായി 300 കുടുംബങ്ങളെ എൽഡിഎഫ് പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
നിയോജക മണ്ഡലങ്ങളിലെ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് 'ക്യാഷ് ഫോർ വോട്ട്' എന്ന ക്യാമ്പെയിന്റെ ഭാഗമായാണ്. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെയാണ് സിപിഎം പ്രവർത്തകർ ഈ രീതി സ്വീകരിക്കുന്നതെന്നും പ്രേമചന്ദ്രൻ പറയുന്നു.
എന്നാൽ പ്രേമചന്ദ്രന്റെ ആരോപണം യുഡിഎഫുകാർ പോലും വിശ്വസിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ. വലിയ നുണയാണ് പ്രേമചന്ദ്രൻ പറയുന്നത്. പരാജയ ഭീതി അദ്ദേഹത്തെ അങ്ങനെ പറയിക്കുകയാണ്. അടിസ്ഥാന രഹിതമായ ആരോപണമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ