തേഞ്ഞിപ്പലം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒൻപത് വയസുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ 36 കാരിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ ബന്ധുവായ സ്ത്രീക്കെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരന്‍റെ ഭാര്യയായ സ്ത്രീക്കെതിരെയാണ് കേസ്.
കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് സ്ത്രീ താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സ്ത്രീ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. കുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. ഡോക്ടറോട് കുട്ടി വിവരങ്ങൾ പറഞ്ഞതോടെയാണ് പീഡനം പുറത്തറിഞ്ഞത്. ഡോക്ടര്‍ വിവരം കൈമാറിയതനുസരിച്ച് പൊലീസ് എത്തി പ്രാഥമിക അന്വേഷണഷം നടത്തി. മാതാപിതാക്കള്‍ പരാതി എഴുതി നല്‍കിയതോടെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഒന്നര വര്‍ഷത്തിനിടെ കുട്ടിയെ യുവതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ കിട്ടിയിട്ടുള്ള വിവരം. കുട്ടിയുടെ മൊഴിയെടുത്ത ശേഷം യുവതിയുടെ അറസ്റ്റടക്കമുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ