കായംകുളം: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കായംകുളത്തുനിന്ന് അടൂര്‍ ഭാഗത്തേക്കു പോയ ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിയുണ്ടായത്. വൈകുന്നേരം കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു സമീപമാണ് അപകടം. മുന്നിൽ പോയ കവിതാ ബസിന്റെ പിന്നിൽ ഇതേ റൂട്ടിൽ ഓടുന്ന മേരി മാതാ ബസ് ഇടിക്കുകയായിരുന്നു.
കായംകുളം മുതലെ മത്സരിച്ചോടുന്ന ബസ്സുകൾ ഓവർട്ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരു ബസിലെയും യാത്രക്കാരെ സമൂപത്തുള്ള താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയിക്കല്‍ കൊട്ടക്കാട്ട് ഷൈനമ്മ (55), ചുനക്കര പായിപ്ര കിഴക്കതില്‍ ഭാസ്കരന് (76), അറുനൂറ്റിമംഗലം പനയില്‍ സുഷമ (49), പള്ളിക്കല്‍ കപ്യാരേത്ത് പടീറ്റതില്‍ മിനി (40), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പാര്‍വതി (17), മങ്കുഴി പാര്‍വതി ഭവനത്തില്‍ പാര്‍വതി (17), ഭരണിക്കാവ് സതീര്‍ഥ്യയില്‍ ശ്രവണ (17), പുള്ളിക്കണക്ക് ഉദയഭവനം ഗോപിക (17), കട്ടച്ചിറ, കൊച്ചുതറയില്‍ അന്ന (17), പുതുപ്പള്ളി ക്രാശ്ശേരില്‍ വിജിത (17), അറുനൂറ്റിമംഗലം പനയില്‍ മോഹിനി (54), പുള്ളിക്കണക്ക് വൈഷ്ണവി വിലാസം ദേവപ്രിയ (17) എന്നിവർക്കാണ് പരിക്കേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ