കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രവാദ ചികിത്സ; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിട്ടാണ് പോത്തുകല്‍ സ്വദേശിയായ 35കാരി സിദ്ധനെ സമീപിച്ചത്
കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രവാദ ചികിത്സ; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

നിലമ്പൂര്‍; മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മദ്രസാ അധ്യാപകന്‍ കൂടിയായ സുനീര്‍ മന്നാനിയാണ് പിടിയിലായത്. മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലിലാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിട്ടാണ് പോത്തുകല്‍ സ്വദേശിയായ 35കാരി സിദ്ധനെ സമീപിച്ചത്. 

രണ്ട് വര്‍ഷം മുന്‍പാണ് പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തുന്നത്. തമിഴ്‌നാട്ടില്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി എന്ന സ്ഥലത്ത് വലിയ ചികിത്സാ കേന്ദ്രമുണ്ടെന്നും അങ്ങോട്ടേക്ക് വരണമെന്നും യുവതിയോട് സുനീര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുനീര്‍ മന്നാനിയ്‌ക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ മധ്യേ ഇയാള്‍ പീഡിപ്പിച്ചു. 

തിരികെ നാട്ടിലെത്തിയ ശേഷം സംഭവിച്ചതെല്ലാം പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് പീഡന വിവരം യുവതി മറച്ചുവെച്ചു. ഒടുവില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.  കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍, ആനക്കയം എന്നിവിടങ്ങളിലെ മദ്രസകളില്‍ അധ്യാപകനായിരുന്നു സുനീര്‍. പിന്നീട് വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷമായിരുന്നു വ്യാജ ചികിത്സ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com