സിപിഎമ്മിന്റെ നേതാക്കന്മാര്‍ മഹാന്മാര്‍, ബഹുമാനിച്ചോളണം, മുഖപത്രത്തിന് ഇങ്ങനെയൊക്കെ എഴുതാം; പപ്പു സ്‌ട്രൈക്കില്‍ ബല്‍റാം 

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ എഴുതിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം
സിപിഎമ്മിന്റെ നേതാക്കന്മാര്‍ മഹാന്മാര്‍, ബഹുമാനിച്ചോളണം, മുഖപത്രത്തിന് ഇങ്ങനെയൊക്കെ എഴുതാം; പപ്പു സ്‌ട്രൈക്കില്‍ ബല്‍റാം 

കൊച്ചി: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ എഴുതിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്്‌ട്രൈക്ക് എന്ന തലവാചകത്തോടെ, രാഹുലിന്റെ കടന്നുവരവിനെ വിമര്‍ശിച്ചാണ് ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്. ഇതിനെ വിമര്‍ശിച്ചാണ് ബല്‍റാം രംഗത്തെത്തിയത്.

'സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.'- ബല്‍റാം കുറിച്ചു.

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തൊടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തെയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

ഗാന്ധി കുടുംബത്തിന് ഒപ്പം നിന്ന അമേഠിയില്‍ ഇക്കുറി പരാജയഭീതികൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. രാഹുലിന്റെ ഈ മത്സരം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ പുരോഗമിക്കുന്നത്. 


കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാം.

സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി.രാജീവ് തയ്യാറാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com