തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കു വഴി തിരിച്ചുവിട്ട വിമാനത്തിൽ കുടുങ്ങി യാത്രക്കാർ. ഇന്നലെ രാവിലെ എട്ടരയ്ക്കു തിരുവനന്തപുരത്ത് എത്തിയ മസ്ക്കത്ത് കരിപ്പൂർ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്.
കരിപ്പൂരിലേക്കു തിരിച്ചുവിടാനോ സ്വയം തിരുവനന്തപുരത്ത് ഇറങ്ങാനോ അനുവദിക്കുന്നില്ലെന്നായിരുന്നു യാത്രക്കാരുടെ പരാതി. വൈകിട്ട് മൂന്നു മണിയോടെയാണ് വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്തതതെന്നും യാത്രക്കാർ പരാതിപ്പെട്ടു. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വേറെ പൈലറ്റ് എത്തണമെന്നാണ് വിമാനത്താവള അധികൃതർ യാത്രക്കാരെ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ