പാലക്കാട്: ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 63 വയസ്സുള്ള ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വര്‍ണാഭരണം മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൃഷിയിടത്തിലേക്ക് കനാനില്‍ നിന്ന് വെള്ളം തിരിച്ചുവിടാനായി പോകുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. യുവാക്കൾ കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. ഓമനയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
യുവാക്കൾ മോഷ്ടിച്ച സ്വർണാഭരണം വിൽക്കാനെത്തിയപ്പോൾ ജ്വല്ലറി ജീവനക്കാരന് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ നിർണ്ണായകമായത്. വൃദ്ധയുടെ സ്വർണ്ണവള ഇവർ വിറ്റ് വസ്ത്രങ്ങൾ വാങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ