കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സിആർപിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്.
റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്ന് കോടതി ചോദിച്ചു. സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫെബ്രുവരി 19-ന് നേരിട്ട് ഹാജരാകാനാണ് ഡിവൈഎസ്പിക്ക് കോടതി നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും, പള്ളിയുടെ സുരക്ഷാചുമതല സിആർപിഎഫിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് റമ്പാന്‍ തോമസ് പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ