കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖം മിനുക്കുന്നു. മാസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ആഗമന ടെർമിനലിന്റെ പുതിയ കെട്ടിടം യാത്രക്കാർക്കായി തുറന്ന് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജും തുറന്നിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് രണ്ട് ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങുകളിൽ പങ്കെടുത്തു.
120 കോടി രൂപ ചിലവഴിച്ചാണ് പുതിയ ടെർമിനലിന്റെ പണി പൂർത്തീകരിച്ചത്. മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ