'നേതാക്കള്‍ ആഹ്വാനം നല്‍കി വീട്ടില്‍ സുഖമായുറങ്ങുന്നു ; അണികള്‍ തെരുവില്‍ ഗതികിട്ടാതെ അലയുന്നു' ; ബിജെപി നേതൃത്വത്തിനെതിരെ മുന്‍ യുവമോര്‍ച്ച നേതാവ്

പത്തനംത്തിട്ടയില്‍ ബിജെപിക്ക്  14 ജില്ല ഭാരവാഹികള്‍, 5 മണ്ഡലം പ്രസിഡന്റുമാര്‍.എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു 
'നേതാക്കള്‍ ആഹ്വാനം നല്‍കി വീട്ടില്‍ സുഖമായുറങ്ങുന്നു ; അണികള്‍ തെരുവില്‍ ഗതികിട്ടാതെ അലയുന്നു' ; ബിജെപി നേതൃത്വത്തിനെതിരെ മുന്‍ യുവമോര്‍ച്ച നേതാവ്


പത്തനംതിട്ട : കലാപത്തിന് ആഹ്വാനം ചെയ്തിട്ട് നേതാക്കള്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയും ഇവരുടെ വാക്കുകേട്ട് തെരുവില്‍ ഇറങ്ങി പൊതുമുതല്‍ നശിപ്പിക്കുകയും പൊലിസിനെ അക്രമിക്കുകയും ചെയ്തവര്‍ സ്വന്തം വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് മുന്‍ യുവമോര്‍ച്ച നേതാവ്. യുവമോര്‍ച്ചയില്‍ നിന്നും രാജിവെച്ച പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ആണ് നേതാക്കള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

നേതാക്കളുടെ വാക്ക് കേട്ട് സമരത്തിന് ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുകയാണെന്നും സിബി സാം തോട്ടത്തില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ആറന്മുള മണ്ഡലം പ്രസിഡന്റ് ഹരീഷ് കൃഷ്ണയെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റുചെയ്തു എന്ന പ്രചാരണങ്ങള്‍ക്കെതിരെ ഇട്ട കുറിപ്പിലായിരുന്നു മുന്‍നേതാവിന്റെ വിമര്‍ശനം. 

നിയമം കൈയില്‍ എടുത്താല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കപ്പെടുന്നതും സ്വഭാവിക നടപടിയാണ്. പത്തനംതിട്ടയില്‍ ബിജെപിക്ക്  14 ജില്ല ഭാരവാഹികള്‍, 5 മണ്ഡലം പ്രസിഡന്റുമാര്‍. എല്ലാരും സകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു. അവരുടെ വാക്ക്‌കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സിബി സാം പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ശതം സമര്‍പ്പയാമി

സംഘ മിത്രങ്ങളെ, ഇന്ന് രാവിലെ മുതല്‍ നവമാധ്യമങ്ങളില്‍ യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ ഹരീഷ് കൃഷ്ണയെ വീട്ടില്‍ കേറി പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞ് സര്‍ക്കാരിന് എതിരെ കഥകള്‍ പ്രചരിപ്പിക്കുന്നത് കണ്ടു. എനിക്ക് ആ ചെറുപ്പകാരോട് സഹതാപം മാത്രമേ ഒള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി അവിടെ അക്രമം അഴിച്ച് വിടുകയും പൊലിസിനെ അക്രമിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയായി ആണ് അറസ്റ്റ്. ഈ കേസിലെ രണ്ടാം പ്രതി ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ ഹൈക്കോടതിയില്‍ പോയി ആരും അറിയാതെ മുന്‍കൂര്‍ ജാമ്യം എടുത്തു.കുട്ട് പ്രതികളായ യുവമോര്‍ച്ച നേതാക്കന്‍മാര്‍ക്ക് ജാമ്യം നേടികൊടുക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല .സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റികൊടുത്ത് അദ്ദേഹം നേതാവ് കളിച്ച് പത്തനംതിട്ടയിലൂടെ വെള്ളയും വെള്ളയും ഇട്ട് നടക്കുന്നുണ്ട്. ഈ കേസില്‍ പോലിസിനെ അക്രമിച്ച് യുവമോര്‍ച്ച നേതാക്കന്‍മാരാണ് വിനു ചെറുകോല്‍, ജയകൃഷ്ണന്‍ മൈലപ്ര, ഇവര്‍ മറ്റു ചില പൊടിക്കൈകള്‍ കാണിച്ച് പ്രതി പട്ടികയില്‍ നിന്ന് ഒഴിവായി.
പത്തനംതിട്ട ജില്ലയില്‍ ഒരു തിരുവല്ലക്കാരന്‍ ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറിയുണ്ട്, ഈ അക്രമങ്ങള്‍ക്ക് ആസൂത്രണം നടത്തുന്നവന്‍, പക്ഷേ ശബരിമല വിധി വന്നതിന് ശേഷം ഈ മഹാന്‍ നിലക്കല്‍ വരെ പോലും പോയിട്ടില്ല. അത് കാരണം ഒരു പെറ്റി കേസുപോലും പോലീസ് എടുത്തിട്ടില്ല.
ഇവരുടെ ഒക്കെ പറയുന്ന വാക്ക് കേട്ട് തെരിവില്‍ ഇറങ്ങി പൊതുമുതല്‍ നശിപ്പിക്കുകയും പൊലിസിനെ അക്രമിക്കുകയും ചെയ്തവര്‍ ജനുവരി രണ്ട് മുതല്‍ സ്വന്തം വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.നിയമം കൈയില്‍ എടുത്താല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കപെടുന്നതും സ്വഭാവിക നടപടിയാണ്.
പത്തനംത്തിട്ടയില്‍ ബിജെപിക്ക്  14 ജില്ല ഭാരവാഹികള്‍, 5 മണ്ഡലം പ്രസിഡന്റുമാര്‍.
എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു.
അവരുടെ വാക്ക്‌കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com