പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതി പറഞ്ഞത് കള്ളമെന്ന് കണ്ടെത്തി പൊലീസ്, നിര്‍ണായക തെളിവ് ലഭിച്ചു

പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ സ്ഥലത്ത് തന്നെ ഫോണ്‍ എറിഞ്ഞു കളഞ്ഞതായാണ് പ്രതി മൊഴി നല്‍കിയത്
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതി പറഞ്ഞത് കള്ളമെന്ന് കണ്ടെത്തി പൊലീസ്, നിര്‍ണായക തെളിവ് ലഭിച്ചു

അയര്‍ക്കുന്നം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്.  പ്രതി നശിപ്പിച്ചതായി പറഞ്ഞ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെത്തിയത്. ഫോണ്‍ എറിഞ്ഞു കളഞ്ഞുവെന്നായിരുന്നു പ്രതി കുഴിനാഗനിലത്തില്‍ അജേഷ്(35)ന്റെ മൊഴി. 

പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ സ്ഥലത്ത് തന്നെ ഫോണ്‍ എറിഞ്ഞു കളഞ്ഞതായാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം പൊലീസ് പുരയിടവും സമീപ പ്രദേശങ്ങളും അടിച്ചുപെറുക്കി തിരച്ചില്‍ നടത്തി. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ ഇവിടെ നിന്നും ഫോണ്‍ എറിഞ്ഞു കളഞ്ഞ വിധവും പ്രതി കാണിച്ചു നല്‍കിയിരുന്നു. 

എന്നാല്‍ മൊബൈല്‍ എറിഞ്ഞു കളഞ്ഞുവെന്ന പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് താന്‍ ഓടിച്ചിരുന്ന ലോറിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഒളിപ്പിച്ചുവെച്ചതായി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഫോണ്‍ കണ്ടെത്തി. ഫോണിലെ സിം കാര്‍ഡ് പ്രതി ചവപ്പു തുപ്പിയിരുന്നുവെന്ന പൊലീസിന് നേരത്തെ വ്യക്തമായിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്ന ഓട്ടോഡ്രൈവറേയും കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com